G

Author

Gramika Team

Published

July 9, 2026

ഫിഫയെ സമീപിച്ച് ഈജിപ്ത്, റഫറിക്കെതിരെ പരാതി നൽകി

ഫിഫയെ സമീപിച്ച് ഈജിപ്ത്, റഫറിക്കെതിരെ പരാതി നൽകി

അറ്റ്ലാന്റയിൽ നടന്ന ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് 3-2 ന് നാടകീയമായി പരാജയപ്പെട്ടതിന് പിന്നാലെ, മത്സര നിയന്ത്രിച്ച റഫറി ഫ്രാൻസ്വ ലെറ്റെക്സിയറുടെ തീരുമാനങ്ങൾക്കെതിരെ ഔദ്യോഗികമായി പരാതി നൽകാൻ ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷൻ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയെ സമീപിച്ചതായി റിപ്പോർട്ട്. റഫറി അർജന്റീനയ്ക്ക് അനുകൂലമായി ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്തെന്നാണ് ഈജിപ്തിന്റെ പ്രധാന ആക്ഷേപം. മത്സരത്തിൽ ഒരു ഘട്ടത്തിൽ 2-0 ത്തിന് മുന്നിട്ടുനിന്ന ഈജിപ്ത്, ചരിത്രപരമായ ഒരു അട്ടിമറി വിജയത്തിന്റെ തൊട്ടരികിലായിരുന്നു. യാസർ ഇബ്രാഹിം (15'), മൊസ്തഫ സിക്കോ (67') എന്നിവരുടെ ഗോളുകളിലൂടെയാണ് ഈജിപ്ത് ലീഡ് നേടിയത്. എന്നാൽ ക്രിസ്റ്റ്യൻ റൊമേറോയിലൂടെ (79') ആദ്യ ഗോൾ മടക്കിയ അർജന്റീനയ്ക്കായി ലയണൽ മെസ്സി (83') സമനില ഗോൾ നേടി. ഒടുവിൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+3') എൻസോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെ അർജന്റീന നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു.

Share Article