G
Author
Gramika Team
Published
May 21, 2026

എബോള; വാക്സിൻ കണ്ടെത്താൻ 9 മാസമെടുക്കുമെന്ന് WHO
ഡി.ആർ.കോംഗോയിലെ എബോള വൈറസിന്റെ പുതിയ വകഭേദം ദ്രുതഗതിയിൽ വ്യാപിക്കുന്നതിൽ ലോകാരാഗ്യസംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. എബോളയുടെ അത്യപൂർവ വകഭേദമായ ബൂൻഡിബുഗോ ആണ് കോംഗോയിൽ പടരുന്നത്. വാക്സിൻ ഇല്ലാത്തതും പ്രത്യേക ചികിത്സയുടെ അഭാവവുമാണ് ഈ വകഭേദത്തെ കൂടുതൽ അപകടകാരിയാക്കുന്നത്. ഇപ്പോഴിതാ ബൂൻഡിബുഗോ വകഭേദത്തിനെതിരെ വാക്സിൻ തയ്യാറാക്കാൻ ഒമ്പത് മാസമെങ്കിലും എടുത്തേക്കുമെന്ന് വ്യക്തമാക്കുകയാണ് ലോകാരോഗ്യസംഘടന. നിലവിൽ രണ്ട് വാക്സിനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ, ഇതുവരെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിട്ടില്ലെന്നും ലോകാരോഗ്യസംഘടനയുടെ ഉപദേഷ്ടാവ് ഡോ. വാസി മൂർത്തി ബുധനാഴ്ച പറഞ്ഞു.